Friday, May 11, 2018

ഒരു ചെറിയ നൊസ്റ്റാലിജിയ





വർഷങ്ങൾക്കിപ്പുറവും ഈ  അമ്പലപ്പറമ്പിലൂടെ നടക്കുമ്പോൾ എനിക്കാ അഞ്ചുവയസുകാരനെ കാണാം . മുടങ്ങാതെ എന്നും ദീപാരാധന തൊഴാൻ വന്നിരുന്നവൻ . 

ഈ മണ്ണിലാണ്  അവൻ പിച്ചവെച്ചു നടന്നത് . ഉറങ്ങാത്ത രാത്രികളിൽ അച്ഛന്റെ തോളിൽ കിടന്നു താരാട്ടു കേട്ടിരുന്നതും ഇവിടെ തന്നെ.
കളിക്കൂട്ടുകാരന്റെയും അനുജന്റേയും കൂടെ ഓടി കളിച്ച അതേ മുറ്റം . ആ പറമ്പിന്റെ ഒരു ഭാഗത്താണ്  അവൻറെ വീട് .

ചങ്ങല കിലുക്കം കേട്ട് മുന്നിലെ പറമ്പിൽ ആന വന്നിട്ടുണ്ടെന്ന് പറഞ്ഞു കാണാനായി ഓടിയതൊക്കെ ഇപ്പോളും മനസ്സിലുണ്ട് . ചേച്ചിമാരോടൊപ്പം കശുവണ്ടി ചുട്ടു കഴിച്ച സ്വാദു നാവിൽ വരുന്ന പോലെ . മഴക്കാലത്ത് മുറ്റത്തു കൂടെ നീന്തിയെത്തുന്ന മീനുകൾ അന്നൊരു കൗതുകമായിരുന്നു.

ഇന്നിപ്പോൾ അവനൊരു അച്ഛനാണ് . നര വീണു തുടങ്ങിയ താടിയുംതടവി ചാറ്റൽ മഴയും കൊണ്ട് ആ അമ്പലമുറ്റത്തു  കൂടെ നടക്കുമ്പോൾ ഉള്ളിൽ ഒരു ചെറിയ നോവ് തോന്നിയോ കണ്ണൊന്നു നനഞ്ഞോ ആവോ അറിയില്ല .

No comments:

Post a Comment