Monday, May 28, 2018

ഒരു വൈവക്ക് കിട്ടിയ പണി





Btech 3rd  semester ഇലക്ട്രോണിക്സ് ലാബ് പ്രാക്ടിക്കൽ എക്സാം നടക്കുന്ന സമയം  . എന്റെ ഊഴവും കാത്തു ഞാൻ പുറത്തു നിൽക്കുന്നു . ഇറങ്ങി വരയുന്നവരോട് ചോദിച്ചു സ്ഥിതി ഗതികൾ മനസ്സിലാക്കുന്നതിനിടയിൽ ഒരു കാര്യം മനസ്സിലായി .കൂട്ടത്തിൽ ഒരു ചോദ്യം കിട്ടിയ ആർക്കും തന്നെ proceed കിട്ടിയിട്ടില്ല . Proceed കിട്ടാത്തവന് പിന്നെ ഔട്പുട്ടും ഇല്ല അതാണ് വിധി (ടീച്ചർ proceed  എന്ന് പറയാതെ experiment ചെയ്യാൻ സമ്മതിക്കില്ല )

അങ്ങനെ എന്റെ ഊഴം  വന്നു ദൈവാധീനം കൊണ്ട് മേല്പറഞ്ഞ അതെ ചോദ്യം തന്നെ എനിക്ക് കിട്ടി . ലാബ് എക്സാം കെയിൽ നിന്ന് പോയല്ലോ എന്ന് ആലോചിച്ച അവിടെ ഇരുന്നു ഒരു അര  മണിക്കൂർ ഡെസ്പ് അടിച്ചു അങ്ങ് പോയി .

പിന്നെ ആണ് വെളിപട് ഉണ്ടായത് വായിച്ചു നോക്കിയപ്പോൾ സംഭവം അറിയാവുന്ന  ഒരു circuit ആണ് . പക്ഷെ അതുമായി ചെന്ന എല്ലാവരെയും ടീച്ചർ ഇത് തെറ്റാണു എന്നുപറഞ്ഞു തിരിച്ചു വിടുന്നു . പിന്നെ ഒന്നും നോക്കിയില്ല ഇടയിൽ ഒരു diode കുത്തി കയറ്റി ചെറിയ ഒരു മോഡിഫിക്കേഷനുമായി ഞാൻ ചെന്നു

എന്തോ ഭാഗ്യം ടീച്ചർ സമ്മതിച്ചു  experiment ചെയ്തു ഔട്ട്പുട്ട് കിട്ടി . ഹാവൂ പാസ് ആയി എന്ന സമാധാനത്തിൽ ഇരിക്കുമ്പോൾ ആണ് അടുത്ത സംഭവം viva

ആദ്യം ഒരു അര മണിക്കൂർ ചിന്തിച്ചു കളഞ്ഞത് കൊണ്ട് എല്ലാവരും പോയി  ഞാൻ മാത്രമേ ഇനി ബാക്കി ഉള്ളു .  ടീച്ചർ എനിക്ക് ഒരുപേപ്പറിൽ മൂന്ന് ചോദ്യങ്ങൾ എഴുതി തന്നു  അതിനുള്ള  ഉത്തരം കൊടുക്കാൻ പറഞ്ഞു

എന്തെന്നറിയില്ല ആ മൂന്നെണ്ണത്തിന്റെയും ഉത്തരം ഭാഗ്യത്തിന് എനിക്കറിയില്ലായിരുന്നു . ഞാൻ ചോദ്യം പലവുരി വായിച്ചു കൊണ്ടേ ഇരുന്നു . അപ്പോളാണ് ടീച്ചർമാരുടെ സംസാരം ശ്രെദ്ധയിൽപെട്ടതു  .ഈ പരീക്ഷ എടുക്കുന്ന ടീച്ചേർക്കു കാക്കനാട് പോകണം പക്ഷേ  വഴി അറിയില്ല . എനിക്ക് ആണേൽ ചോദ്യത്തിറെ ഉത്തരവും  അറിയില്ല .

അങ്ങനെ വെറുതെ ഇരുന്ന ഞാൻ അവരുടെ സംസാരത്തിന്റെ ഇടയിൽ തലയിട്ടു " ടീച്ചറെ ഇവിടുന്നു എറണാകുളം ബസ് പിടിച്ച പാലാരിവട്ടത്തു ഇറങ്ങിയാൽ കാക്കനാട് ബസ് കിട്ടും "
അപ്പോൾ ടീച്ചർ പറഞ്ഞു "ഇയാള് ആദ്യം ആ ചോദ്യത്തിന് ഉത്തരമെഴുത് "

എന്തൊക്കെയോ എഴുതി കൊടുത്തു .അത് വായിച്ചു ടീച്ചറുടെ കണ്ണ് തള്ളുന്നത് ശ്രെദ്ധിച്ച ഞാൻ പതുകെ സീറ്റില് നിന്ന് എഴുന്നേറ്റു .അപ്പോൾ എന്നോട് കയ്യ് കൊണ്ട് ഇരിക്കാൻ ടീച്ചർ ആംഗ്യം കാട്ടി . പണി പാളി എന്ന് എനിക്ക് മനസിലായി .

ഒരു ദീർഘ നിശ്വാസം വിട്ടു എന്റെ പേപ്പർ താഴെ വെച്ച ശേഷം ടീച്ചർ എന്റെ നേർക്കു തിരിഞ്ഞു ചോദിച്ചു

" കാക്കനാട് പോകുന്ന വഴി ഒന്നുടെ പറഞ്ഞേ "


ആശ്വാസമായി അതും പറഞ്ഞു ഞാൻ പടിയിറങ്ങി . കാക്കനാട്‌പോകാൻ ഉള്ള വഴി പറഞ്ഞു കൊടുത്ത കൊണ്ട് ടീച്ചർ എനിക്ക് നല്ല മാർക്ക് തന്നു പാസ് ആക്കി

നല്ല ടീച്ചർ

വെളുപ്പിന് കിട്ടിയ ഒരുഇടി



 രണ്ടു ദിവസത്തെ പണിയുണ്ട് എന്ന് പറഞ്ഞ് ഓഫീസിൽ നിന്നു പറഞ്ഞു വിട്ടതാ മൈസൂർക്കു. രണ്ടെന്നു ഉള്ളത് കഴിഞ്ഞപ്പോൾ ആറായി ദിവസം.

അങ്ങനെ ആറു ദിവസത്തെ ഇടവേളക്കു ശേഷം ഞാൻ അങ്ങനെ നാട്ടിലേക്കു ബസ്‌ പിടിച്ചു . അഞ്ചാറു ദിവസം ആയിട്ടു ഉറക്കം ഇല്ലാഞ്ഞ കൊണ്ട് ബസിൽ ഇരുന്നു സാമാന്യം ഉറങ്ങി .

എന്തോ ഒരു ശക്തമായ കുലുക്കം അറിഞ്ഞു ഞാൻ ഞെട്ടി ഉണർന്നു. ബസ്‌ നിർത്തിയിട്ടിരിക്കുന്നു. സമയം പുലർച്ചെ  6 മണി കഴിഞ്ഞു.

സംഭവം എന്താ ഞങ്ങൾ വന്ന ബസും എതിരെ വന്ന ഒരു ടാങ്കർ ലോറിയുമായി നടു റോഡിൽ ഒരു ചെറിയ ചുംബന സമരം. ഒരു "S " വളവിൽ overtake  ചെയ്തു വന്ന ബസിൽ ഇടിക്കാതിരിക്കാൻ വേണ്ടി ടാങ്കർ വെട്ടിച്ചെങ്കിലും മോശമല്ലാത്ത ഒരു ഇടി കിട്ടി .

ഞാൻ പോയി ഇടിച്ച  ഭാഗം നോക്കി . എന്റെ സീറ്റിനു തൊട്ടു പിറകിൽ ആണ്ഇടി കൊണ്ടത് . പുറകിലെ ഒരു ടയർ എന്തോ കൊണ്ട് കീറുകയും ചെയ്തു . ഭാഗ്യം എലിമീശ വണ്ണത്തിലാ ഇടി മിസ് ആയി രക്ഷപെട്ടത് . രണ്ടു വണ്ടിയുടെയും ഡ്രൈവർമാർ തമ്മിൽ പൊരിഞ്ഞ തർക്കം . ഇനി ആ തർക്കം കഴിഞ്ഞു പുറകിലെ ടയർ മാറ്റിയാലേ വണ്ടി പോകുള്ളൂ .

വെറുതെ റോഡിൽ നിന്ന് മടുത്തപ്പോൾ പുറകിലെ സീറ്റിൽ ഇരുന്ന ഫാമിലിയുമായി സംസാരിച്ചു . അവരുടെ സീറ്റിൻറെ ഭാഗത്താണ് ഇടി കിട്ടിയത് .

കുടുംബനാഥൻ :" മൈസൂർ ആണോ ജോലി "

ഞാൻ :"അല്ല കൊച്ചിയിലാണ് . ഇത് ഒരാഴ്ചത്തെ ഒഫീഷ്യൽ ട്രിപ്പ് ആയിരുന്നു "

കുടുംബനാഥൻ:"ഞങ്ങൾ മകളും ഭർത്താവും നാട്ടിൽ വന്നപ്പോൾ ടൂർ വന്നതാ . ഞങ്ങളുടെ കാർ പോകുന്ന വഴി ആക്സിഡന്റ് ആയി . അവിടുന്ന് വേറെ വണ്ടി വിളിച്ചു മൈസൂർ പോയി .തിരിച്ചു  വരുന്ന വഴിയാ "

ഞാൻ മനസ്സിൽ "വരുന്ന വഴി ഇതും ഇടിച്ചു , അപ്പോൾ മാടമ്പിയിലെ മനോരോഗി ഞാനല്ല .ആളെപിടികിട്ടി "

ഇതെല്ലാം കഴിഞ്ഞു കൊച്ചി എത്തിയപ്പോൾ ഉച്ച ആയി പിന്നെ ജോലിക് പോയില്ല ലീവ് എടുത്തു ചുരുണ്ടു കൂടി കിടന്നു


Friday, May 11, 2018

ഒരു ചെറിയ നൊസ്റ്റാലിജിയ





വർഷങ്ങൾക്കിപ്പുറവും ഈ  അമ്പലപ്പറമ്പിലൂടെ നടക്കുമ്പോൾ എനിക്കാ അഞ്ചുവയസുകാരനെ കാണാം . മുടങ്ങാതെ എന്നും ദീപാരാധന തൊഴാൻ വന്നിരുന്നവൻ . 

ഈ മണ്ണിലാണ്  അവൻ പിച്ചവെച്ചു നടന്നത് . ഉറങ്ങാത്ത രാത്രികളിൽ അച്ഛന്റെ തോളിൽ കിടന്നു താരാട്ടു കേട്ടിരുന്നതും ഇവിടെ തന്നെ.
കളിക്കൂട്ടുകാരന്റെയും അനുജന്റേയും കൂടെ ഓടി കളിച്ച അതേ മുറ്റം . ആ പറമ്പിന്റെ ഒരു ഭാഗത്താണ്  അവൻറെ വീട് .

ചങ്ങല കിലുക്കം കേട്ട് മുന്നിലെ പറമ്പിൽ ആന വന്നിട്ടുണ്ടെന്ന് പറഞ്ഞു കാണാനായി ഓടിയതൊക്കെ ഇപ്പോളും മനസ്സിലുണ്ട് . ചേച്ചിമാരോടൊപ്പം കശുവണ്ടി ചുട്ടു കഴിച്ച സ്വാദു നാവിൽ വരുന്ന പോലെ . മഴക്കാലത്ത് മുറ്റത്തു കൂടെ നീന്തിയെത്തുന്ന മീനുകൾ അന്നൊരു കൗതുകമായിരുന്നു.

ഇന്നിപ്പോൾ അവനൊരു അച്ഛനാണ് . നര വീണു തുടങ്ങിയ താടിയുംതടവി ചാറ്റൽ മഴയും കൊണ്ട് ആ അമ്പലമുറ്റത്തു  കൂടെ നടക്കുമ്പോൾ ഉള്ളിൽ ഒരു ചെറിയ നോവ് തോന്നിയോ കണ്ണൊന്നു നനഞ്ഞോ ആവോ അറിയില്ല .